മാങ്കൂട്ടത്തില്‍ മാറുമോ? പാലക്കാട് രമേഷ് പിഷാരടി? കോണ്‍ഗ്രസ് ചിന്ത ഇങ്ങനെ

കൊച്ചി: മലയാളിക്ക് ചിരിയുടെ മുഖമായി പരിചിതനായ പേര് – രമേശ് പിഷാരടി. വേദികളിലും ടെലിവിഷന്‍ സ്‌ക്രീനുകളിലും ഹാസ്യത്തിന്റെ മിന്നലാട്ടം കാഴ്ചവച്ച കലാകാരന്‍… ഇപ്പോള്‍, രാഷ്ട്രീയത്തിന്റെ ഗൗരവമേറിയ വേദിയിലേക്ക്. പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു. ഇപ്പോഴും രാഹുല്‍ എംഎല്‍എയാണ്. പക്ഷേ കോണ്‍ഗ്രസില്‍ നിന്നും പുറത്ത്. അതുകൊണ്ട് തന്നെ വീണ്ടും രാഹുലിന് കോണ്‍ഗ്രസ് സീറ്റ് കൊടുക്കാന്‍ ഇടയില്ല. പിന്നെ ആരാകും സ്ഥാനാര്‍ത്ഥി. അതിന് പല പേരുകള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നു. അതില്‍ പ്രധാനപ്പെട്ടയൊന്ന് രമേശ് പിഷാരടിയുടേതാണ്. പാലക്കാട് പിഷാരടി മത്സരിക്കുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്.

പാലക്കാട് – ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും ചേര്‍ന്ന കേരളത്തിലെ നിര്‍ണായക മണ്ഡലം. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി രംഗത്തെത്തിയാല്‍ അത് വെറും ഒരു സെലിബ്രിറ്റി എന്‍ട്രിയല്ല – ഒരു രാഷ്ട്രീയ പ്രഖ്യാപനമായി മാറും. സിനിമയിലും ടെലിവിഷനിലും വാക്കിന്റെ മൂര്‍ച്ചയും സമകാലിക വിഷയങ്ങളോടുള്ള പ്രതികരണശേഷിയും പിഷാരടിയെ വ്യത്യസ്തനാക്കി. സാമൂഹിക വിഷയങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ ഒരിക്കലും മടിക്കാത്ത വ്യക്തിത്വം. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പേ തന്നെ പൊതുസമൂഹത്തില്‍
അഭിപ്രായ നേതാവായി മാറിയ കലാകാരന്‍. അനീതികളോട് തുറന്ന വിമര്‍ശനം, ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത – ഇതെല്ലാം തന്നെയാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണങ്ങളിലൊന്ന്. കോണ്‍ഗ്രസ് വേദികളിലും സജീവമായിരുന്നു.

പാലക്കാട് എന്ന മണ്ഡലം കര്‍ഷക പ്രശ്‌നങ്ങളും തൊഴില്‍ ഇല്ലായ്മയും വിദ്യാഭ്യാസ-ആരോഗ്യ വിഷയങ്ങളും ഒരുപോലെ ചര്‍ച്ചയാകുന്ന പ്രദേശം. ജനങ്ങളോട് നേരിട്ട് സംസാരിക്കുന്ന,
അവരുടെ ഭാഷയില്‍ പ്രതികരിക്കുന്ന ഒരു സ്ഥാനാര്‍ഥിയെ തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ”രാഷ്ട്രീയം എനിക്ക് പുതുതായിരിക്കാം, എന്നാല്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം
എനിക്ക് പുതിയത് അല്ല” – എന്ന പിഷാരടിയുടെ വാക്കുകള്‍ പ്രചാരണത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു. കലാകാരനെന്ന നിലയില്‍ ജനങ്ങളുടെ മനസ്സ് വായിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് രാഷ്ട്രീയത്തിലും ഒരു ശക്തിയായേക്കുമെന്ന വിലയിരുത്തല്‍.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top