ട്വന്റി ട്വന്റി ക്യാപ്റ്റന്‍സി തൂക്കുമോ സഞ്ജു? മലയാളിയെ തേടി അത്യപൂര്‍വ്വ ഭാഗ്യം എത്തിയേക്കും; സൂപ്പര്‍ എട്ടിലും സെമിയിലും ഫൈനലിലും മിന്നും താരം; സ്‌കൈയ്ക്ക് മുകളില്‍ വളര്‍ന്ന് വിഴിഞ്ഞത്തെ നക്ഷത്രം

മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്തുമോ എന്ന ചര്‍ച്ചകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി താരം 20-20 ക്രിക്കറ്റിന്റെ ഫൈനലില്‍ പുറത്തെടുത്ത പ്രകടനം. നിര്‍ണ്ണായകമായ ഫൈനല്‍ പോരാട്ടത്തില്‍ സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിച്ച് സഞ്ജു നടത്തിയ ബാറ്റിങ് പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവ് സ്ഥാനമൊഴിയുകയോ വിശ്രമം അനുവദിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ടീമിനെ നയിക്കാന്‍ സഞ്ജു സാംസണ്‍ പ്രാപ്തനാണെന്ന വാദമാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍ ശക്തമാകുന്നത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ വര്‍ഷങ്ങളോളം നയിച്ച പരിചയസമ്പത്തും സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ശാന്തമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവും സഞ്ജുവിന് അനുകൂല ഘടകങ്ങളാണ്. ഫൈനലിലെ പ്രകടനത്തോടെ കേവലം ഒരു ബാറ്റര്‍ എന്നതിലുപരി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ശേഷിയുള്ള നേതാവായി സഞ്ജു മാറിയെന്നാണ് വിലയിരുത്തല്‍. ബിസിസിഐ വൃത്തങ്ങളിലും സഞ്ജുവിന്റെ നായകത്വത്തെക്കുറിച്ച് അനുകൂലമായ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

ടീമിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ സഞ്ജുവിന്റെ പക്വതയാര്‍ന്ന സമീപനം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വലിയ മാറ്റത്തിന് വഴിതെളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യന്‍ ടി20 ടീമില്‍ നായകമാറ്റത്തിനുള്ള സാധ്യതകള്‍ ശക്തമാകുന്നതായി സൂചന. ലോകകപ്പിലെ നിര്‍ണ്ണായക മത്സരങ്ങളില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി പരാജയപ്പെടുന്നതും സഞ്ജു സാംസണ്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനാകുന്നതുമാണ് ചര്‍ച്ചകള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍ 8 മത്സരത്തിലടക്കം സൂര്യകുമാര്‍ നിരാശപ്പെടുത്തിയപ്പോള്‍, സെമി ഫൈനലിലും ഫൈനലിലും സഞ്ജു സാംസണ്‍ നടത്തിയ വീരോചിതമായ പ്രകടനങ്ങള്‍ താരത്തിന്റെ നായകത്വ സാധ്യതകള്‍ക്ക് കരുത്തുപകരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 97 റണ്‍സും ഇംഗ്ലണ്ടിനെതിരായ സെമിയിലെ 89 റണ്‍സും സഞ്ജുവിനെ ടീമിലെ വിശ്വസ്തനായി മാറ്റിയിരിക്കുകയാണ്. ഫൈനലിലും 89 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവിന് ഫൈനലില്‍ റണ്ണൊന്നുമില്ല. നായകനെന്ന നിലയില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയകരമായി നയിച്ച സഞ്ജുവിന്റെ തന്ത്രപരമായ നീക്കങ്ങളും ശാന്തമായ പെരുമാറ്റവും സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റുന്നുണ്ട്. സൂര്യകുമാറിന്റെ മോശം ബാറ്റിങ് ഫോം നായകസ്ഥാനത്തെ ബാധിച്ചാല്‍ സ്വാഭാവികമായും പകരക്കാരനായി സഞ്ജുവിന്റെ പേരാകും പരിഗണിക്കുക.

വിക്കറ്റ് കീപ്പര്‍ ബാര്‍ട്ടര്‍ എന്ന നിലയില്‍ ടീമിന് കൂടുതല്‍ സന്തുലിതാവസ്ഥ നല്‍കാനും സഞ്ജുവിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ബിസിസിഐയുടെ വരാനിരിക്കുന്ന നയപരമായ തീരുമാനങ്ങള്‍ കേരളത്തിന്റെ പ്രിയതാരം ഇന്ത്യന്‍ നായകനാകുമോ എന്ന കാര്യത്തില്‍ നിര്‍ണ്ണായകമാകും. നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങിലെ ഫോമില്ലായ്മയും നായകനെന്ന നിലയിലുള്ള സമ്മര്‍ദ്ദവും ബിസിസിഐ പുനരാലോചനകള്‍ക്ക് വഴിമാറ്റുന്നുവെന്നതാണ് വസ്തുത.

വിഴിഞ്ഞത്തെ ഈ നക്ഷത്രം ഇപ്പോള്‍ ‘സ്‌കൈ’ (SKY) എന്ന് വിളിക്കപ്പെടുന്ന സൂര്യകുമാറിന് മുകളില്‍ തിളങ്ങുന്ന കാഴ്ചയാണ് മൈതാനങ്ങളില്‍. രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ നയിച്ചു തെളിഞ്ഞ സഞ്ജുവിന്റെ തന്ത്രപരമായ മികവും ശാന്തതയും ഇന്ത്യന്‍ ടീമിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്നാണ് വിലയിരുത്തല്‍. ലോകകപ്പിലെ തുടര്‍ച്ചയായ മൂന്ന് നിര്‍ണ്ണായക ഇന്നിങ്‌സുകളോടെ സഞ്ജു തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. സൂര്യകുമാര്‍ യാദവ് തന്നെ സഞ്ജുവിനെ വണങ്ങി ആദരവ് പ്രകടിപ്പിച്ചത് ഒരു പുതിയ യുഗപ്പിറവിയുടെ അടയാളമായാണ് ആരാധകര്‍ കാണുന്നത്. സഞ്ജുവിനെ നായകനാക്കണമെന്ന ആവശ്യം മുന്‍ താരങ്ങള്‍ക്കിടയിലും സജീവമാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top