ഇന്ത്യയ്ക്ക് അമേരിക്കന്‍ ഭയമില്ല! ഇറാന്‍ കപ്പലിന് അഭയം നല്‍കി… അമേരിക്ക തകര്‍ത്ത കപ്പലില്‍ രക്ഷാ പ്രവര്‍ത്തനത്തിനും പോയി….. ദേനയെ യുഎസിനു വേട്ടയാടാന്‍ വിട്ടുകൊടുത്തതോ? ശ്രീലങ്കന്‍ അനുമതിക്കായി കാത്തുകിടന്നത് 11 മണിക്കൂര്‍. ലങ്കന്‍ നടപടിയില്‍ വിവാദവും

ശ്രീലങ്കന്‍ തീരത്ത് ഇറാന്റെ ഐ.ആര്‍.ഐ.എസ്. ദേന എന്ന യുദ്ധക്കപ്പല്‍ അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്നതിന് പിന്നാലെ, ഇറാന്റെ മറ്റൊരു സപ്പോര്‍ട്ട് കപ്പലായ ഐ.ആര്‍.ഐ.എസ്. ലവാന് (IRIS Lavan) കൊച്ചിയില്‍ ഇന്ത്യ അഭയം നല്‍കി. ഇന്ത്യയില്‍ നടന്ന ‘മിലാന്‍ 2026’ നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാനിയന്‍ സംഘത്തിലെ കപ്പലാണ് ലവന്‍. സാങ്കേതിക തകരാറുകള്‍ മൂലം ഫെബ്രുവരി 28-ന് തന്നെ ഇറാന്‍ അഭയം തേടിയിരുന്നെങ്കിലും, ദേനയുടെ തകര്‍ച്ചയ്ക്ക് ശേഷം മാര്‍ച്ച് 4-നാണ് ലവന്‍ കൊച്ചിയില്‍ സുരക്ഷിതമായി അടുത്തത്. കപ്പലിലെ 183 നാവികര്‍ക്കും കൊച്ചിയില്‍ ഇന്ത്യ സംരക്ഷണമൊരുക്കി. അമേരിക്കയുടെ കടുത്ത മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് ഇന്ത്യ ഈ ധീരമായ നിലപാട് സ്വീകരിച്ചത്.

അതേസമയം, മാര്‍ച്ച് 4-ന് പുലര്‍ച്ചെ നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന ഐ.ആര്‍.ഐ.എസ്. ദേനയിലെ നാവികര്‍ക്കായി ഇന്ത്യ സര്‍വസന്നാഹങ്ങളുമായി രക്ഷാദൗത്യം തുടരുകയാണ്. വിശാഖപട്ടണത്ത് നിന്ന് മടങ്ങിയ അതിഥിയെ ആപല്‍ഘട്ടത്തില്‍ കൈവിടില്ലെന്ന ഉറച്ച തീരുമാനത്തോടെ ഐ.എന്‍.എസ്. ഇക്ഷക്, ഐ.എന്‍.എസ്. തരംഗിണി എന്നീ കപ്പലുകളും ദീര്‍ഘദൂര പട്രോളിംഗ് വിമാനങ്ങളും ഇന്ത്യ വിന്യസിച്ചു. അമേരിക്കന്‍ പടക്കപ്പലുകള്‍ പരിസരത്തുണ്ടായിട്ടും അത് വകവെക്കാതെയാണ് ഇന്ത്യ മാനുഷിക പരിഗണന മുന്‍നിര്‍ത്തി കടലില്‍ ഇറങ്ങിയത്. ലങ്കന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 32 പേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ 87 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് മുന്‍പ് ഐ.ആര്‍.ഐ.എസ്. ദേന ശ്രീലങ്കന്‍ അനുമതിക്കായി 11 മണിക്കൂര്‍ കടലില്‍ കാത്തുകിടന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ലങ്കന്‍ പ്രതിപക്ഷ എം.പി. മുജീബുര്‍ റഹ്‌മാനാണ് പാര്‍ലമെന്റില്‍ ഈ വിവരം ഉന്നയിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഗോള്‍ തുറമുഖത്ത് അടുപ്പിക്കാന്‍ അനുമതി തേടിയെങ്കിലും ലങ്കന്‍ സര്‍ക്കാര്‍ വൈകിപ്പിച്ചു. ആ 11 മണിക്കൂര്‍ കാത്തിരിപ്പിനൊടുവിലാണ് അമേരിക്കന്‍ അന്തര്‍വാഹിനി കപ്പലിനെ ഇരയാക്കിയത്. ഇതിന് പിന്നില്‍ ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നിരുന്നാലും, തകര്‍ന്ന കപ്പലിലെ ഓരോ ജീവനും വേണ്ടി ഇന്ത്യ നടത്തുന്ന പോരാട്ടം ആഗോളതലത്തില്‍ വലിയ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയില്‍ നടന്ന ‘മിലാന്‍ 2026’ നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാനിയന്‍ സംഘത്തിലെ കപ്പലാണ് ലവന്‍. സാങ്കേതിക തകരാറുകള്‍ മൂലം ഫെബ്രുവരി 28-ന് തന്നെ ഇറാന്‍ അഭയം തേടിയിരുന്നെങ്കിലും, ദേനയുടെ തകര്‍ച്ചയ്ക്ക് ശേഷം മാര്‍ച്ച് 4-നാണ് ലവന്‍ കൊച്ചിയില്‍ സുരക്ഷിതമായി അടുത്തത്. കപ്പലിലെ 183 നാവികര്‍ക്കും കൊച്ചിയില്‍ ഇന്ത്യ സംരക്ഷണമൊരുക്കിയെന്നതാണ് വസ്തുത.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top